Powered By Blogger

Monday, March 20, 2017

"വേവലാധി " 


അയാൾ പ്രവാസം തുടങ്ങിയിട്ട് നീണ്ട ഇരുപത്തി എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഭാര്യയും മക്കളും ചേർന്ന് തങ്ങളുടെ വിവാഹ ആൽബത്തിൽ നിന്നും അടർത്തി എടുത്ത ഫോട്ടോകൾ വെട്ടി ഒട്ടിച്ച സിൽവർ ജൂബിലിയുടെ ആശംസകൾ കുറിച്ച വലിയൊരു ഗ്രീറ്റിംകാർഡും, ഒരു ഷർട്ടും ചേർത്ത് നാട്ടിൽ നിന്നു വന്നൊരാൾ വശം തന്റെ കയ്യിൽ കിട്ടിയത് നോക്കിയിരുന്ന് ;പഴകാല സ്വപ്നങ്ങൾ അയവിറക്കുമ്പോഴാണ് മുറിയിലെ ഡബ്ബിൾ കട്ടിലിന്റെ മുകൾ തട്ടിൽ നിന്നും ചാടിയിറങ്ങിയ ബംഗാളി ചോദിച്ചത്
"ഉം.....! കിസ് കാ ഹേ പ്രേം പത്ര്"?
ഒരു ചിരിയോടെ ഗ്രീറ്റിംഗ് കാർഡ് അയാൾക്കു നേരെ നീട്ടി  ,വീണ്ടും തന്റെ മൊബൈലിലെ നോട്ടിഫിക്കേഷൻ നോക്കി ചികയാൻ തുടങ്ങി അയാൾ.
മറുകട്ടിലിൽ നിന്നും പാകിസ്ഥാനിയുടെ ചോദ്യവും ഉടനെ വന്നു :-
" ക്യാ ഹെ ഭായ്" ?
ആ ഗ്രീറ്റിഗ് കാർഡ് നിവർത്തിപ്പിടിച്ചു കൊണ്ട് ബംഗാളി പറഞ്ഞു :-
"ഇൻ കാ ശാതി കി പച്ചീസ് വാം സാൽഗിര ഹയെ...ഭായ് "!
പാക്കിസ്ഥാനി ആകാംക്ഷയോടെ ചോദിച്ചു :-
"പാർട്ടി ഹെ ക്യാ ആജ്"?
അവരങ്ങിനെയാണ്  ഇന്ത്യയും ,പാക്കിസ്ഥാനും, ബംഗ്ലാദേശുകാരുമൊക്കെ  അതിർത്തികൾ തീർക്കാത്ത സൗഹൃദം പ്രവാസ ലോകത്ത് എവിടെയും കാണാം. എന്തിനും ഏതിനും പാർട്ടി !ചുരുങ്ങിയ പക്ഷം ഐസ് ക്രീമെങ്കിലും വേണം .
മുമ്പ് ഒരിക്കൽ അയാളുടെ വെല്ലിമ്മ മരണപ്പെട്ട്  അടിയന്തിരത്തിന് അയാളെ കൊണ്ട് ഐസ്ക്രീം വാങ്ങിപ്പിച്ചിരുന്നു. ദിവസവും ഏതെങ്കിലും വകയിൽ ആരിൽ നിന്നെങ്കിലും ഐസ്ക്രീമോ, സോഫ്റ്റ് ഡ്രിംഗ് സോ വാങ്ങിപ്പിച്ചിരിക്കും . അത് ആ റൂമിലെ ഒരു പതിവാണ് .അയാൾ  നാട്ടിൽ പോകാൻ വേണ്ടി ടിക്കറ്റെടുത്തപ്പോഴേ ഐസ് ക്രീം വാങ്ങിപ്പിച്ചതായിരുന്നു. ഇന്നിപ്പോൾ പെട്ടി കെട്ടി തുടങ്ങും മുമ്പേ രണ്ടു വിലയ ബോട്ടിൽ സോഫ്റ്റ് ഡ്രിംഗ്സ് വാങ്ങിപ്പിച്ചിട്ടുണ്ട്. അയാൾ യാത്ര പോകുമ്പോൾ പറഞ്ഞു :- എന്റെ മകൾക്ക് ഒരു പരീക്ഷയുണ്ട് അതിൽ പാസ്സായാൽ ഞാൻ തിരിച്ചു വന്നാൽ പാർട്ടി തരാം.
അയാൾ നാട്ടിൽ എത്തി ;ഒരു ദിവസം അതിരാവിലെ മകളോടൊത്ത് ബസ്സിൽ പുറപ്പെട്ടതായിരുന്നു ,പ്ലസ് ടു വിദ്യാർത്ഥിനിയായ മകളോടൊപ്പം.  തങ്ങളുടെ ലക്ഷ്യസ്താനത്തെത്തുംമുമ്പേ പലരും ബസ്സിൽ നിന്ന് പല സ്റ്റോപ്പുകളിലായി ഇറങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ സ്റ്റോപ്പെത്തും മുമ്പാണ് രണ്ടു പേർ നിലത്തുറക്കാത്ത കാലുകളുമായി ,ആടിയുലഞ്ഞ് ബസ്സിൽ കയറി വന്നതും, അയാളുടെ തൊട്ടു മുന്നിലെ സീറ്റിൽ ഒരു വിധേന ഇരുപ്പുറപ്പിച്ചതും. തന്റെ മകൾ ഡ്രൈവർക്ക് പിറകിലുള്ള സീറ്റിലാണിരിക്കുന്നത്. തങ്ങൾക്കിറങ്ങാനുള്ള സ്തലമായി എന്ന് തോന്നിയ പ്പോഴാകാം അവൾ ഉപ്പയെ ഒന്നു തിരിഞ്ഞു നോക്കിയത്. ഉപ്പ അവൾക്ക് ആഗ്യം കാട്ടി .അവൾ തലയാട്ടി കാണിച്ചു.
അവൾ തിരിഞ്ഞു നോക്കിയത് തങ്ങളിലേക്കാണെന്ന; മദ്ധ്യ ലഹരിക്കാരുടെ തിരിച്ചറിവ് അവരെ അവളുടെ പിറകിലെ സീററിലേക്ക് മാറ്റിയിരുത്തിപ്പിച്ചു. ഒരാൾ അവൾക്ക് പിറകിലും മറ്റൊരാൾ ഡ്രൈവർ ഭാഗത്തെ മുൻ സീറ്റിലും ഇരുപ്പുറപ്പിച്ചു. തോണ്ടലും, തലോടലും,ചിരിയും അട്ടഹാസവുമായി തുടരുന്നതിൽ പന്തികേടു തോന്നിയപ്പോഴാണ് അയാൾ മകൾക്ക് പിറകിലെ സീറ്റിലേക്ക് മാറിയിരുന്നത് .രണ്ടു പേരും ചേർന്നുള്ള മുനയുള്ള അശ്ലീല ചുവള്ള സംസാരം ബസ്സിന്റെ ഇരമ്പലിൽ അലിഞ്ഞു. അയാൾ അപ്പോൾ ഓർക്കുകയായിരുന്നു ;സ്ത്രീകളോട് ഗൾഫു നാട്ടിൽ ബസ്സിലായാലും, തെരുവിലായാലും എത്ര മാന്യമായിട്ടാണ് പുരുഷൻ ഇടപഴകുന്നത് ,ഇവിടെ പിതാവിന്റെ സാന്നിദ്ധ്യത്തിൽ പോലും ഒരു പെൺകുട്ടിയോടുള്ള പുരുഷ സമീപനം എത്ര നീചമാണെന്ന്.
അയാൾ അവളെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളുടെ തോളിൽ പിറകിൽ നിന്നുള്ള തോണ്ടൽ  സഹിക്കാതായപ്പോഴാണ് അവൾ ഉപ്പയെ ദയനീയമായി നോക്കിയത് സഹികെട്ടയാൾ  അൽപം ഉച്ചത്തിൽ ചോദിച്ചു "എന്ത് തോന്നിവാസമാണടോ താനീ കാണിക്കുന്നത് "?
ഒടിഞ്ഞു വീണ തല ഉയർത്താൻ പാടുപെട്ടുകൊണ്ടായാളുടെ കുഴഞ്ഞപരുവത്തിലുള്ള മറു ചോദ്യം വന്നു.
"താനാരാടോ ചോദിക്കാൻ " എന്നായിരുന്നു അയാൾ കുഴച്ചു തുപ്പിയ വാക്കിന്റെ പൂർണ്ണ രൂപം.
ഷർട്ടിന്റെ കോളറിൽ കൂട്ടിപ്പിടിച്ച് മുഖത്തൊന്നാഞ്ഞിടക്കാനാണ് അയാൾക്കപ്പോൾ തോന്നിയത് പക്ഷെ ക്ഷമയോടെ അൽപം രോഷം മുഴപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.
" ഞാനവളുടെ തന്തയാണ് ".
"താൻ പോടോ..., അവനൊരു തന്ത, തുപ്പൽ തെറിപ്പിച്ച് കൊണ്ട് അയാളും കയർക്കാൻ തുടങ്ങി മദ്യം കഴിച്ചവന്റെ (അ )ബോധ പ്രകടനം കണ്ടും, കേട്ടുമയാളുടെ സിരകളിൽ രോഷം അരിച്ചു കയറി. കണ്ടക്ടറുടെ നേരെ നോക്കിയപ്പോൾ അയാൾ ആർക്കോ വേണ്ടി എന്ന പോലെ പറഞ്ഞു :-
"കള്ളുകുടിച്ചാ വയറ്റിൽ കിടക്കണം" അയാൾ തന്റെ ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണം നടത്തിയതുപോലെ പിറകിലെ സീറ്റിലിരുന്ന് ചുളിഞ്ഞ നോട്ടുകളെ നിവർത്തി വെക്കാൻ തുടങ്ങി. ബസ്സ് നിർത്തിയിടത്ത് പോലീസുകാരന്റെ സാന്നിദ്ധ്യം കണ്ടപ്പോൾ അയാളിലെ ഒരഛന്റെ  കടമയുടെ, പൗരബോധത്തിനു ശക്തി കിട്ടിയതുപോലെ തോന്നി. ബസ്സിലെ മറ്റു യാത്രക്കാരൊക്കെ തന്റെ മൊബൈലിൽ ചാറ്റിഗും മറ്റും നിർത്തി വീഢിഓ റെക്കോഡിംഗ് തുടങ്ങിക്കഴിഞ്ഞിരുന്നു .അതുകൊണ്ടാണ് പലരും മൊബൈൽ കൊണ്ട് മുഖം മറച്ചു പിടിച്ചതു പോലെ ,അഥവാ ഒന്നും അറിയാത്തതുപോലെ തങ്ങൾ ചാറ്റിങ്ങിലാണെന്ന വ്യാജ പ്രകടനം നടത്തുന്നത് .
വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങും മുമ്പേ പോലീസ് തന്നെ അവരെ ശ്രദ്ധിക്കപ്പെട്ടു. മകൾ പരിഭ്രമിച്ചിരിക്കുന്നു അയാൾ അവളെ ഇടതു കയ്യിൽ ചേർത്തി നിർത്തി.
പോലീസുമായി മകളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകാൻ അയാൾക്ക് തീരെ  മനസ്സു വരുന്നില്ല പക്ഷെ കാര്യങ്ങൾ പിന്നീട് ആ പോലീകാരൻ തീരുമാനിക്കും പോലെ നടന്നു .
എന്നാൽ ഇവർ ഇങ്ങനെ... ചെയ്തെന്നും,ഇവരെ കൊണ്ടു പൊയ്ക്കോളൂ വെന്നും,ഞങ്ങൾക്ക് തിരക്കുണ്ടെന്നും പറഞ്ഞാൽ ഒരു പൗരന്റെ നിയമ കടമകൾ തീർന്നില്ല പോലും .അതിനി സ്ഥിരീകരിക്കുകയും, സാധൂകരിക്കുകയും ഒക്കെ ചെയ്യണമല്ലോ. അടുത്ത പോലീഷ് സ്റ്റേഷനിലെത്താൻ വഴിയിലെ തടസ്സങ്ങൾ ആഗ്യ ഭാഷയിൽ പോലീസുകാരൻ ഒഴിവാക്കാൻ ശ്രമിച്ചു. വഴിവക്കിലെ ഭിക്ഷാടനക്കാർ അതു  കണ്ട് ഒതുങ്ങി നിന്നു. മദ്ധ്യം യാത്രയിലുടനീളം അവരെ പുളകം കൊള്ളിക്കുന്നതു കൊണ്ടാകാം അവർ ഫ്ലാറ്റ്ഫോമിലെ യാചകരുടെ ഭിക്ഷ പത്രത്തിലും കാലുടക്കിനടന്നു. വൃദ്ധരുടെ ശാപവചനങ്ങൾ അവരുടെ അടഞ്ഞ കാതിൽ തട്ടി പട്ടണത്തിന്റെ ആർപ്പുവിളികളിൽ അലിഞ്ഞു ചേർന്നു. 
"ജനമൈത്രി പോലീസ് സ്റ്റേഷൻ " അകലെ ആ ബോർഢ് തെളിഞ്ഞു കണ്ടു. തങ്ങളെ എല്ലാ സഹായവും ചെയ്തു തന്ന് മകളെ പരീക്ഷാ ഹാളിൽ എത്തിച്ചു തരാൻ പോകുന്ന കർമ്മ സേവകരുടെ  കാര്യാലയം എന്നയാളിൽ പ്രതീക്ഷയുണർത്തി . മകളുടെ പരീക്ഷ തുടങ്ങാനുള്ള സമയം കഴിയാറായിരിക്കുന്നു. മനമില്ലാ മനസ്സോടെ  പോലീസുകാരനോടൊപ്പം അവർ  സ്റ്റേഷനിലെത്തി. എസ്ഐ യുടെ മേശക്കു മുന്നിലെ കസേരളകളിൽ ഇരിക്കാൻ ഇടം കെടുത്തു. മദ്യപാനികൾക്കും തങ്ങളുടെ തൊട്ടുള്ള കസേരകളിൽ ഇരിപ്പിടം നൽകിയിട്ടുണ്ട്.  ഇടത്തും വലത്തുമുള്ള മുറികളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന പോലീസുകാരുടെയും  മററും നോട്ടം കണ്ട് നിസ്സഹായതയോടെ നോക്കിയിരുന്ന നിമിഷങ്ങളെ താരതമ്യം ചെയ്തപ്പോഴാണ് ; തനിക്കും മകൾക്കും  ബസ്സിൽ നിന്നേറ്റത് ചെറിയൊരു കാര്യമായിരുന്നില്ലേ? എന്നയാളുടെ മനസ്സ് പലവട്ടം  ചോദിച്ചു കൊണ്ടിരുന്നത് . കുറച്ചു കഴിഞ്ഞ് തൊപ്പിയും വടിയും മുന്നിലെ മേശയിൽ  വെച്ച് തിരിയുന്ന കസേരയിൽ വന്നിരുന്ന  എസ്ഐയുടെ ചോദ്യങ്ങൾക്ക് ഒരു വിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ച് ;തങ്ങളുടെ  തിരക്കിനെ കുറിച്ചും ഓർമിപ്പിച്ചപ്പോഴാണ് എസ് ഐ  ഇങ്ങനെ പറഞ്ഞത് :-
"പൊയ്ക്കോളൂ ... ഇനി വിളിക്കുമ്പോൾ വന്നാൽ മതി ".  പിന്നീട് ഒരു പുസ്തകം തുറന്ന് പേന യെടുത്തു കൊണ്ടയാൾ ആ ജ്ഞാപിച്ചു :-
"മകളുടെ ഫോൺ നമ്പർ പറയൂ "
അത് കേട്ട് അയാൾ ആ മദ്യപാനികളുടെയും, എസ് .ഐ യുടെയും  മുഖത്തേക്കു നോക്കി .ആ നോട്ടത്തിലെ കത്തുന്ന രോഷം ഒരു പിതാവിന്റെ വിവരമില്ലായ്മയല്ല എന്നു തിരിച്ചറിഞ്ഞതിനാലാകാം "നിങ്ങളുടെ ഫോൺ നമ്പർ പറയൂ " എന്നയാൾ തിരുത്തിപ്പറഞ്ഞത്. മകളുടെ കലങ്ങിയ കണ്ണുകളിലെ ദയനീയമായ നോട്ടവും, പരീക്ഷയുടെ സമയം അതിക്രമിക്കുന്നതിലെ വിഷമവും അയാളെ വിനായാന്വീതനാക്കി .അയാൾ പറഞ്ഞു :-
"സാർ;ഇനി വിളിക്കുകയും ,വരികയും, ഒന്നും വേണ്ട , ഇവരെ താക്കീത് ചെയ്ത് വിട്ടയക്കണം ഇതിനു പിറകെ നടക്കാൻ ഞങ്ങൾ ഈ നാട്ടുകാരല്ല സാർ, ഞങ്ങൾ പോകുന്നു സാർ...., സാറ്..എന്താന്നു വെച്ചാ ചെയ്യൂ .എന്റെ മകൾക്ക് ഒരു പരീക്ഷയിൽ പങ്കെടുക്കാനുള്ളതാ" അതു പറഞ്ഞ് മകളെ  ആഗ്യം കാട്ടി അയാൾ എഴുനേറ്റു നടക്കാൻ ഭാവിച്ചു .
പെട്ടന്ന് അല്പം രോഷ ഭാവത്തോടെ എസ്.ഐ തുടർന്നു :- "നിങ്ങൾ ഓരോരുത്തരിങ്ങോട്ടു വരും എന്നിട്ട് ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യാനും അനുവദിക്കില്ല". അതു കേട്ടയാൾ തിരിഞ്ഞു നിന്നു; കൈ കൂപ്പിക്കൊണ്ടു പറഞ്ഞു :- "ക്ഷമിക്കണം സാർ എനിക്ക് തെറ്റുപറ്റിയതാണു്  ഇനി ഒരിക്കലും  എന്റെ മകളെ ആരു പീഡിപ്പിച്ചു കൊന്നാൽ പോലും പരാതിയുമായി നിങ്ങളുടെ മുന്നിൽ വരില്ല സാർ" അവൾ
ഉപ്പയുടെ നിസ്സാഹതയോർത്ത് ഉപ്പയോടൊട്ടി നിന്ന് തല ചായ്ച്ചു കരയാൻ തുടങ്ങി. മകളെ ചേർത്തു പിടിച്ചു കൊണ്ടയാൾ ജനമൈത്രി പോലീസ്  സ്റ്റേഷൻ പിന്നിലാക്കി നടന്നു നീങ്ങി.
പരീക്ഷാഹാളിൽ സമയം തെറ്റിയെത്തിയതിനാൽ പരീക്ഷ എഴുതാനാവാതെ തിരിച്ചുപോരുമ്പോൾ മകളുടെ കണ്ണുകൾ ഇടക്കിടക്ക് ഈറനണിയുന്നതയാൾ തിരിച്ചറിഞ്ഞു.
വീണ്ടും പ്രവാസ ഭൂമിയിലേക്ക് തിരിച്ചു വന്ന ശേഷം മകളുടെ  പരീക്ഷയെഴുതാൻ ഭാര്യയോടൊത്ത് പോയി സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിയ വിവരമറിഞ്ഞ ദിവസം ഉടനെ തന്നെ ;പരീക്ഷയിൽ പാസ്സായാൽ നൽകാമെന്നേറ്റിരുന്ന  ആ"പാർട്ടി " നൽകി. റൂമിലെ എല്ലാവർക്കും ഓരോ ഐസ്ക്രീം വാങ്ങിക്കൊടുത്ത് ,താനും ഒരെണ്ണം നുണഞ്ഞിറക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ കുളിരും ശരീരത്തിലേക്ക് ഐസ്ക്രീമിന്റെ തണുപ്പും പടർന്നിറങ്ങുകയായിരുന്നു.
        ........................


"പ്രണയ സ്വപനം"

ആദ്യം അവൾ തന്നെയാണ് ബസ്സിനു പിറകിലെ സീറ്റിൽ  ഇരിക്കുന്ന എന്നെ തിരിഞ്ഞു നോക്കിയത്. (അത് പുരുഷൻമാർക്ക് ബസ്സിലെ പിന്നിലെ സീററ് വിഭജിച്ചു കൊടുത്തതു കൊണ്ടാകാം, അല്ലായിരുന്നെങ്കിൽ എല്ലാവരും പിന്നിലെ കാഴ്ചകൾക്ക് പ്രാധാന്യം നൽകി പിറകോട്ടു നോക്കിയിരുന്നേനെ) പെട്ടന്ന് ഞങ്ങളുടെ കണ്ണുകൾ  തമ്മിലിടഞ്ഞു .അവൾ ഉടനെ തല തിരിച്ചെങ്കിലും അല്പം കഴിഞ്ഞ് വീണ്ടും അലക്ഷ്യമെന്ന വണ്ണം എന്നെ നോക്കി. അവളിലേക്ക്  ഇമവെട്ടാതെ നോക്കിയിരിക്കയായിരുന്നു ഞാനപ്പോഴും .ഞങ്ങൾ ഒന്നും പറയാതെ  തന്നെ പലതും പറഞ്ഞുകൊണ്ടിരുന്നു. പിന്നീട്  ദിവസവും ഒരേ ബസ്സിലുള്ള യാത്ര മനപ്പൂർവ്വം പതിവാക്കി .പതിവ് സ്റ്റോപ്പിലെ ഇറക്കവും, ഞങ്ങളുടെ മന്ദസ്മിതത്തിലെ  പന്തികേടും തോന്നിയതുകൊണ്ടാകാം കണ്ടക്ടറുടെ നീട്ടി മൂളലും ,അവളിൽ നിന്നു പൈസ വാങ്ങുമ്പോൾ എന്നിലേക്കുള്ള അയാളുടെ കണ്ണടക്ക് മുകളിലൂടെയുള്ള കുനിഞ്ഞ നോട്ടവും അവൾക്കും വിരസതയുണ്ടാക്കിത്തുടങ്ങിയിരുന്നു.  അന്നും പതിവുപോലെ അയാൾ തൂണിൽ ചാരി നിന്ന് പണം വാങ്ങുന്നുണ്ട്. സംഗീതത്തിന്റെ മാസ്മരിക താളത്തിനൊത്ത് പലരും വിരലിൽ താളം പിടപ്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു  ചൂളം വിളിക്കുന്ന ഹോൺ മുഴക്കം ബസ്സിനകത്തേക്ക് പലപ്പോഴായി വന്നു കൊണ്ടിരുന്നു. നിഴൽ വരച്ച ചിത്രം കണക്കെ രണ്ടു ബസ്സുകൾ റോഡിൽ നിറഞ്ഞു പാഞ്ഞു മത്സരിക്കുകയാണ്. ഇരു ബസ്സിൽ നിന്നും ഫുഡ്ബോൾ കളിയിലെ റഫറിയുടെ വിസിൽ ഊതു പോലെ  കിളിയുടെ വിസിൽ  ഇടക്കിടെ മുഴങ്ങുന്നുണ്ട് ,തകര വാതിലിൽ തട്ടി ബേന്റടിക്കും പോലെ മുഴക്കവും കേൾക്കാം. ഈ ഓർക്കസ്ട്ര സംഗീതം പ്രൈവററ് ബസ്സുകളിലെ മരണപ്പാച്ചിലിലേക്കുള്ള മുന്നൊരുക്കമാണ് .പിറകെ വരുന്ന ബസ്സിന് കടന്നു പോകാനുള്ള തിടുക്കത്തെ വിഫലമാക്കാനുള്ള ശ്രമത്തിനിടയിലാകണം അത് സംഭവിച്ചത്....!
ഒരു വളവിലായി മുന്നിലേക്കു പാഞ്ഞു വന്ന ലോറിയുടെ  ഇരുവശങ്ങളിലേക്ക് വെട്ടിച്ച മത്സര ബസ്സുകൾ തെങ്ങോല നടു പിളർത്തിയ പോലെ ഇരു വശങ്ങളിലേക്കും തിരിച്ചു സഞ്ചരിച്ചതിൽ ഒന്ന് വെട്ടിയെടുത്ത മലയുടെ ഓരത്തും, ഞങ്ങളുത് മറുവശത്തെ താഴ് വാരത്തെ കുടിലിന്  മുന്നിലേക്കും കുതിച്ചു നീങ്ങി . ഒന്നു ഞെട്ടിത്തെറിച്ചാധിയെടുക്കുമ്പോഴേക്കും  എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.
ഒരു വശത്തേക്ക് ചരിഞ്ഞു് തലകീഴായി നിൽക്കുന്ന ബസ്സിന്റെ പിൻചക്രങ്ങളിലെവിടയോ തടഞ്ഞു നിന്ന തേക്കുമരത്തിന്റെ കുലുക്കത്തിൽ പൂക്കൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ബസ്സിനകത്തെ  ഡ്രൈവറുടെ പിറകുവശത്തെ കമ്പിയഴികളിൽ കൂടിക്കിടന്ന ഞങ്ങളിലേക്ക്  അവ ഓരോ കുലുക്കത്തിലും പൂക്കൾ വർഷിച്ചു കൊണ്ടിരുന്നു.  ചില്ലുതകർത്തു പുറത്തു വന്ന ദൈവങ്ങളും പള്ളി മുനാരവും ഞങ്ങൾക്ക് കാവലായി അരികിൽ കിടന്നു .ആധിയുടെ കാണാക്കയത്തിൽ ജീവന്റെ നിലനിൽപിനു കൊതിച്ചു പോയ ഭീതിയുടെ നിമിഷങ്ങൾ . നഷ്ടപ്പെട്ട ബോധം തിരിച്ചു കിട്ടിയ പോലെ ; പലവട്ടം തല കുലുക്കി സ്ഥലകാല ബോധം ഉറപ്പു വരുത്തി. വീഴ്ചയിൽ എന്റെ മാറിൽ നിന്നെഴുനേൽക്കാനാവാതെ പ്രയാസപ്പെടുന്ന അവളേക്കാളും, എനിക്ക് ചുമലിലേറ്റ മുറിവിന്റെ നീറ്റൽ പുകയുന്നതു കൊണ്ടാകാം അവളെ തള്ളി മാറ്റാനാവാതെ നീണ്ടു നിന്ന മൗനത്തിന്റെ നെടുവീർപ്പുകൾ പൊട്ടി പ്പൊലിഞ്ഞൊരു ഞരക്കമായി മാറിയത് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇരുമ്പു കമ്പികൾ കൂട്ടിയുരയുന്ന കരച്ചിൽ ;യന്ത്ര ഊഞ്ഞാൽ കറങ്ങി നിൽക്കും പോലെ  മുറുകി ,കുറുകി അവ കുറഞ്ഞു വന്നു.  ജാള്യതയിലും വേദനയിലും ഞങ്ങൾ ശബ്ദം പോലും പുറത്തു വരാതെ ഭയന്നു കിടന്നു.
നൂലിൽ തൂങ്ങിയാടുന്ന പട്ടുനൂൽ പുഴു പോലെ ബസ്സ് തൂങ്ങിയാടുകയാണ്, രക്ഷപ്പെട്ടവരുടെ കൂട്ടക്കരച്ചിലിന്റെ ശബ്ദം  അകലങ്ങളിൽ നിന്നു ആർപ്പുവിളികൾ പോലെ കേൾക്കാം. കുറച്ചു പേർ  മാത്രമുണ്ടായിരുന്ന ബസ്സിലെ ഏകദേശം എല്ലാവരും പുറത്തേക്ക് വീണിരിക്കുന്നു. രക്ഷപ്പെട്ടതിൽ  ആരോ തൊട്ടടുത്ത മൊട്ട കുന്നിൻ പുറത്ത് നിന്ന് രക്ഷാ പ്രവൃത്തനത്തിനു വേണ്ടി ആർത്തുവിളിക്കുന്നുണ്ട് .തൂങ്ങിയാടുന്ന ബസ്സിന്റെ എതിരേ തിരിഞ്ഞു നിന്ന് തന്റെ തലയും ഗോഷ്ടി കളും ചേത്ത്  സെൽഫി എടുക്കുന്നവരുമുണ്ടു് .ഒരാൾ അതു വഴി വന്ന ലോറി കൈകാട്ടി നിറുത്തി അതിലുണ്ടായിരുന്ന കമ്പ കയറിൽ തലകീഴായി നിന്ന ബസ്സിനെ തേക്കുമരത്തിൽ കുരുങ്ങിയ ടയറിൽ കുരുക്കിട്ട് മറ്റൊരു മരത്തിൽ കൂട്ടി കെട്ടി. അറക്കാൻ കിടത്തിയ കാളയെപ്പോലെ ബസ്സ് ചരിഞ്ഞു കിടന്നു പുളഞ്ഞു. ഞങ്ങളുടെ എഴുനേൽക്കാനുള്ള ഓരോ ശ്രമങ്ങളും കൂടുതൽ ഭീകരതയിലേക്ക് ഉരച്ചിലിന്റെ ശബ്ദത്തോടെ ബസ്സിനെ  ഇളക്കിക്കൊണ്ടിരുന്നു . ക്ഷതമേററ്  എഴുനേൽക്കാനാവാതെ വിതുമ്പുന്ന താനൊരു പുരുഷശരീരത്തിനു മുകളിലാണെന്ന സത്യം  മനസ്സിലാക്കിയത് അവളെ കരയാൻ പ്രേരിപ്പിച്ചു.  എന്റെ  തലോടലിന്റെ മാസ്മരികമായ വിരൽ സ്പർശം അവളെ എന്റെ കണ്ണുകളിലേക്ക് കണ്ണയക്കാൻ പ്രേരിപ്പിച്ചു കാണണം .നനഞ്ഞ കണ്ണുകൾ കണ്ണുകളോട് സഹതാപങ്ങൾ തേടി വിതുമ്പി. അഗാഥ ഗർത്തത്തിലേക്കു വീഴാൻ വേണ്ടി ആടിയുലന്ന മരണവണ്ടിയിൽ വെച്ച് അന്ന് അവളിലെ പ്രണയം മൊട്ടിട്ടു , ഓരോ പ്രണയദിനത്തിലെ ഓർമ്മകളിലും ഇന്നും എന്നെ താലോലിക്കുന്നത് ആ നടുക്കുന്ന ഓർമയിലെ പുകയുന്ന ആലിംഗനമാണ് .ആ ബസ്സിനെയും ഞങ്ങളെയും അന്നു രക്ഷിച്ച തേക്കുമരത്തിന്റെ പൂക്കൾ എത്ര വട്ടം വീണ്ടും പൂത്തു തളിർത്തു വോ? ആവോ?
ഇതൊരു സ്വപ്നമല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നവൾ എത്രയെത്ര പ്രണയ ദിനങ്ങൾക്ക്  ജീവിത സഖിയായി തന്റെ  കൂട്ടിനുണ്ടാവേണ്ടി വന്നേനെ.  ഹോ! അത് അല്ലാതെ പോയത് എന്റെ പ്രിയ സഖിയുടെ ഭാഗ്യം! അല്ലേ?😍 അല്ല എന്റെ ഭാഗ്യം.
[21/03, 8:09 a.m.] iqbal Kechery: "വേവലാധി "           ചെറുകഥ
....................

അയാൾ പ്രവാസം തുടങ്ങിയിട്ട് നീണ്ട ഇരുപത്തി എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഭാര്യയും മക്കളും ചേർന്ന് തങ്ങളുടെ വിവാഹ ആൽബത്തിൽ നിന്നും അടർത്തി എടുത്ത ഫോട്ടോകൾ വെട്ടി ഒട്ടിച്ച സിൽവർ ജൂബിലിയുടെ ആശംസകൾ കുറിച്ച വലിയൊരു ഗ്രീറ്റിംകാർഡും, ഒരു ഷർട്ടും ചേർത്ത് നാട്ടിൽ നിന്നു വന്നൊരാൾ വശം തന്റെ കയ്യിൽ കിട്ടിയത് നോക്കിയിരുന്ന് ;പഴകാല സ്വപ്നങ്ങൾ അയവിറക്കുമ്പോഴാണ് മുറിയിലെ ഡബ്ബിൾ കട്ടിലിന്റെ മുകൾ തട്ടിൽ നിന്നും ചാടിയിറങ്ങിയ ബംഗാളി ചോദിച്ചത്
"ഉം.....! കിസ് കാ ഹേ പ്രേം പത്ര്"?
ഒരു ചിരിയോടെ ഗ്രീറ്റിംഗ് കാർഡ് അയാൾക്കു നേരെ നീട്ടി  ,വീണ്ടും തന്റെ മൊബൈലിലെ നോട്ടിഫിക്കേഷൻ നോക്കി ചികയാൻ തുടങ്ങി അയാൾ.
മറുകട്ടിലിൽ നിന്നും പാകിസ്ഥാനിയുടെ ചോദ്യവും ഉടനെ വന്നു :-
" ക്യാ ഹെ ഭായ്" ?
ആ ഗ്രീറ്റിഗ് കാർഡ് നിവർത്തിപ്പിടിച്ചു കൊണ്ട് ബംഗാളി പറഞ്ഞു :-
"ഇൻ കാ ശാതി കി പച്ചീസ് വാം സാൽഗിര ഹയെ...ഭായ് "!
പാക്കിസ്ഥാനി ആകാംക്ഷയോടെ ചോദിച്ചു :-
"പാർട്ടി ഹെ ക്യാ ആജ്"?
അവരങ്ങിനെയാണ്  ഇന്ത്യയും ,പാക്കിസ്ഥാനും, ബംഗ്ലാദേശുകാരുമൊക്കെ  അതിർത്തികൾ തീർക്കാത്ത സൗഹൃദം പ്രവാസ ലോകത്ത് എവിടെയും കാണാം. എന്തിനും ഏതിനും പാർട്ടി !ചുരുങ്ങിയ പക്ഷം ഐസ് ക്രീമെങ്കിലും വേണം .
മുമ്പ് ഒരിക്കൽ അയാളുടെ വെല്ലിമ്മ മരണപ്പെട്ട്  അടിയന്തിരത്തിന് അയാളെ കൊണ്ട് ഐസ്ക്രീം വാങ്ങിപ്പിച്ചിരുന്നു. ദിവസവും ഏതെങ്കിലും വകയിൽ ആരിൽ നിന്നെങ്കിലും ഐസ്ക്രീമോ, സോഫ്റ്റ് ഡ്രിംഗ് സോ വാങ്ങിപ്പിച്ചിരിക്കും . അത് ആ റൂമിലെ ഒരു പതിവാണ് .അയാൾ  നാട്ടിൽ പോകാൻ വേണ്ടി ടിക്കറ്റെടുത്തപ്പോഴേ ഐസ് ക്രീം വാങ്ങിപ്പിച്ചതായിരുന്നു. ഇന്നിപ്പോൾ പെട്ടി കെട്ടി തുടങ്ങും മുമ്പേ രണ്ടു വിലയ ബോട്ടിൽ സോഫ്റ്റ് ഡ്രിംഗ്സ് വാങ്ങിപ്പിച്ചിട്ടുണ്ട്. അയാൾ യാത്ര പോകുമ്പോൾ പറഞ്ഞു :- എന്റെ മകൾക്ക് ഒരു പരീക്ഷയുണ്ട് അതിൽ പാസ്സായാൽ ഞാൻ തിരിച്ചു വന്നാൽ പാർട്ടി തരാം.
അയാൾ നാട്ടിൽ എത്തി ;ഒരു ദിവസം അതിരാവിലെ മകളോടൊത്ത് ബസ്സിൽ പുറപ്പെട്ടതായിരുന്നു ,പ്ലസ് ടു വിദ്യാർത്ഥിനിയായ മകളോടൊപ്പം.  തങ്ങളുടെ ലക്ഷ്യസ്താനത്തെത്തുംമുമ്പേ പലരും ബസ്സിൽ നിന്ന് പല സ്റ്റോപ്പുകളിലായി ഇറങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ സ്റ്റോപ്പെത്തും മുമ്പാണ് രണ്ടു പേർ നിലത്തുറക്കാത്ത കാലുകളുമായി ,ആടിയുലഞ്ഞ് ബസ്സിൽ കയറി വന്നതും, അയാളുടെ തൊട്ടു മുന്നിലെ സീറ്റിൽ ഒരു വിധേന ഇരുപ്പുറപ്പിച്ചതും. തന്റെ മകൾ ഡ്രൈവർക്ക് പിറകിലുള്ള സീറ്റിലാണിരിക്കുന്നത്. തങ്ങൾക്കിറങ്ങാനുള്ള സ്തലമായി എന്ന് തോന്നിയ പ്പോഴാകാം അവൾ ഉപ്പയെ ഒന്നു തിരിഞ്ഞു നോക്കിയത്. ഉപ്പ അവൾക്ക് ആഗ്യം കാട്ടി .അവൾ തലയാട്ടി കാണിച്ചു.
അവൾ തിരിഞ്ഞു നോക്കിയത് തങ്ങളിലേക്കാണെന്ന; മദ്ധ്യ ലഹരിക്കാരുടെ തിരിച്ചറിവ് അവരെ അവളുടെ പിറകിലെ സീററിലേക്ക് മാറ്റിയിരുത്തിപ്പിച്ചു. ഒരാൾ അവൾക്ക് പിറകിലും മറ്റൊരാൾ ഡ്രൈവർ ഭാഗത്തെ മുൻ സീറ്റിലും ഇരുപ്പുറപ്പിച്ചു. തോണ്ടലും, തലോടലും,ചിരിയും അട്ടഹാസവുമായി തുടരുന്നതിൽ പന്തികേടു തോന്നിയപ്പോഴാണ് അയാൾ മകൾക്ക് പിറകിലെ സീറ്റിലേക്ക് മാറിയിരുന്നത് .രണ്ടു പേരും ചേർന്നുള്ള മുനയുള്ള അശ്ലീല ചുവള്ള സംസാരം ബസ്സിന്റെ ഇരമ്പലിൽ അലിഞ്ഞു. അയാൾ അപ്പോൾ ഓർക്കുകയായിരുന്നു ;സ്ത്രീകളോട് ഗൾഫു നാട്ടിൽ ബസ്സിലായാലും, തെരുവിലായാലും എത്ര മാന്യമായിട്ടാണ് പുരുഷൻ ഇടപഴകുന്നത് ,ഇവിടെ പിതാവിന്റെ സാന്നിദ്ധ്യത്തിൽ പോലും ഒരു പെൺകുട്ടിയോടുള്ള പുരുഷ സമീപനം എത്ര നീചമാണെന്ന്.
അയാൾ അവളെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളുടെ തോളിൽ പിറകിൽ നിന്നുള്ള തോണ്ടൽ  സഹിക്കാതായപ്പോഴാണ് അവൾ ഉപ്പയെ ദയനീയമായി നോക്കിയത് സഹികെട്ടയാൾ  അൽപം ഉച്ചത്തിൽ ചോദിച്ചു "എന്ത് തോന്നിവാസമാണടോ താനീ കാണിക്കുന്നത് "?
ഒടിഞ്ഞു വീണ തല ഉയർത്താൻ പാടുപെട്ടുകൊണ്ടായാളുടെ കുഴഞ്ഞപരുവത്തിലുള്ള മറു ചോദ്യം വന്നു.
"താനാരാടോ ചോദിക്കാൻ " എന്നായിരുന്നു അയാൾ കുഴച്ചു തുപ്പിയ വാക്കിന്റെ പൂർണ്ണ രൂപം.
ഷർട്ടിന്റെ കോളറിൽ കൂട്ടിപ്പിടിച്ച് മുഖത്തൊന്നാഞ്ഞിടക്കാനാണ് അയാൾക്കപ്പോൾ തോന്നിയത് പക്ഷെ ക്ഷമയോടെ അൽപം രോഷം മുഴപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.
" ഞാനവളുടെ തന്തയാണ് ".
"താൻ പോടോ..., അവനൊരു തന്ത, തുപ്പൽ തെറിപ്പിച്ച് കൊണ്ട് അയാളും കയർക്കാൻ തുടങ്ങി മദ്യം കഴിച്ചവന്റെ (അ )ബോധ പ്രകടനം കണ്ടും, കേട്ടുമയാളുടെ സിരകളിൽ രോഷം അരിച്ചു കയറി. കണ്ടക്ടറുടെ നേരെ നോക്കിയപ്പോൾ അയാൾ ആർക്കോ വേണ്ടി എന്ന പോലെ പറഞ്ഞു :-
"കള്ളുകുടിച്ചാ വയറ്റിൽ കിടക്കണം" അയാൾ തന്റെ ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണം നടത്തിയതുപോലെ പിറകിലെ സീറ്റിലിരുന്ന് ചുളിഞ്ഞ നോട്ടുകളെ നിവർത്തി വെക്കാൻ തുടങ്ങി. ബസ്സ് നിർത്തിയിടത്ത് പോലീസുകാരന്റെ സാന്നിദ്ധ്യം കണ്ടപ്പോൾ അയാളിലെ ഒരഛന്റെ  കടമയുടെ, പൗരബോധത്തിനു ശക്തി കിട്ടിയതുപോലെ തോന്നി. ബസ്സിലെ മറ്റു യാത്രക്കാരൊക്കെ തന്റെ മൊബൈലിൽ ചാറ്റിഗും മറ്റും നിർത്തി വീഢിഓ റെക്കോഡിംഗ് തുടങ്ങിക്കഴിഞ്ഞിരുന്നു .അതുകൊണ്ടാണ് പലരും മൊബൈൽ കൊണ്ട് മുഖം മറച്ചു പിടിച്ചതു പോലെ ,അഥവാ ഒന്നും അറിയാത്തതുപോലെ തങ്ങൾ ചാറ്റിങ്ങിലാണെന്ന വ്യാജ പ്രകടനം നടത്തുന്നത് .
വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങും മുമ്പേ പോലീസ് തന്നെ അവരെ ശ്രദ്ധിക്കപ്പെട്ടു. മകൾ പരിഭ്രമിച്ചിരിക്കുന്നു അയാൾ അവളെ ഇടതു കയ്യിൽ ചേർത്തി നിർത്തി.
പോലീസുമായി മകളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകാൻ അയാൾക്ക് തീരെ  മനസ്സു വരുന്നില്ല പക്ഷെ കാര്യങ്ങൾ പിന്നീട് ആ പോലീകാരൻ തീരുമാനിക്കും പോലെ നടന്നു .
എന്നാൽ ഇവർ ഇങ്ങനെ... ചെയ്തെന്നും,ഇവരെ കൊണ്ടു പൊയ്ക്കോളൂ വെന്നും,ഞങ്ങൾക്ക് തിരക്കുണ്ടെന്നും പറഞ്ഞാൽ ഒരു പൗരന്റെ നിയമ കടമകൾ തീർന്നില്ല പോലും .അതിനി സ്ഥിരീകരിക്കുകയും, സാധൂകരിക്കുകയും ഒക്കെ ചെയ്യണമല്ലോ. അടുത്ത പോലീഷ് സ്റ്റേഷനിലെത്താൻ വഴിയിലെ തടസ്സങ്ങൾ ആഗ്യ ഭാഷയിൽ പോലീസുകാരൻ ഒഴിവാക്കാൻ ശ്രമിച്ചു. വഴിവക്കിലെ ഭിക്ഷാടനക്കാർ അതു  കണ്ട് ഒതുങ്ങി നിന്നു. മദ്ധ്യം യാത്രയിലുടനീളം അവരെ പുളകം കൊള്ളിക്കുന്നതു കൊണ്ടാകാം അവർ ഫ്ലാറ്റ്ഫോമിലെ യാചകരുടെ ഭിക്ഷ പത്രത്തിലും കാലുടക്കിനടന്നു. വൃദ്ധരുടെ ശാപവചനങ്ങൾ അവരുടെ അടഞ്ഞ കാതിൽ തട്ടി പട്ടണത്തിന്റെ ആർപ്പുവിളികളിൽ അലിഞ്ഞു ചേർന്നു. 
"ജനമൈത്രി പോലീസ് സ്റ്റേഷൻ " അകലെ ആ ബോർഢ് തെളിഞ്ഞു കണ്ടു. തങ്ങളെ എല്ലാ സഹായവും ചെയ്തു തന്ന് മകളെ പരീക്ഷാ ഹാളിൽ എത്തിച്ചു തരാൻ പോകുന്ന കർമ്മ സേവകരുടെ  കാര്യാലയം എന്നയാളിൽ പ്രതീക്ഷയുണർത്തി . മകളുടെ പരീക്ഷ തുടങ്ങാനുള്ള സമയം കഴിയാറായിരിക്കുന്നു. മനമില്ലാ മനസ്സോടെ  പോലീസുകാരനോടൊപ്പം അവർ  സ്റ്റേഷനിലെത്തി. എസ്ഐ യുടെ മേശക്കു മുന്നിലെ കസേരളകളിൽ ഇരിക്കാൻ ഇടം കെടുത്തു. മദ്യപാനികൾക്കും തങ്ങളുടെ തൊട്ടുള്ള കസേരകളിൽ ഇരിപ്പിടം നൽകിയിട്ടുണ്ട്.  ഇടത്തും വലത്തുമുള്ള മുറികളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന പോലീസുകാരുടെയും  മററും നോട്ടം കണ്ട് നിസ്സഹായതയോടെ നോക്കിയിരുന്ന നിമിഷങ്ങളെ താരതമ്യം ചെയ്തപ്പോഴാണ് ; തനിക്കും മകൾക്കും  ബസ്സിൽ നിന്നേറ്റത് ചെറിയൊരു കാര്യമായിരുന്നില്ലേ? എന്നയാളുടെ മനസ്സ് പലവട്ടം  ചോദിച്ചു കൊണ്ടിരുന്നത് . കുറച്ചു കഴിഞ്ഞ് തൊപ്പിയും വടിയും മുന്നിലെ മേശയിൽ  വെച്ച് തിരിയുന്ന കസേരയിൽ വന്നിരുന്ന  എസ്ഐയുടെ ചോദ്യങ്ങൾക്ക് ഒരു വിധം കാര്യങ്